പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം!..
പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം!ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ...... നമ്മെ എത്ര സ്നേഹിച്ചാലും മതിവരാത്തതു അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവിൽ സർവ്വീസ്. അത് വഴി എന്റെ രാജ്യത്തെ സേവിക്കുക. വിഫലമായ ആ ആഗ്രഹത്തിന്റെ തുടർച്ചയെന്നോണം വളർന്നു വരുന്ന , സിവിൽ സർവ്വീസ് സ്വപ്നം കാണുന്ന കുട്ടികൾക്ക് വേണ്ടി തക്ഷശില IAS അക്കാദമി എന്നൊരു സ്ഥാപനം തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ചു. തിരുവന്തപുരത്തായിരുന്നു എന്റെ മീറ്റിംഗ്.അമ്മയും വരുന്നെന്നു പറഞ്ഞു. അമ്മയ്ക്ക് സഹോദരൻ എം.ആർ രാജനെ കാണുകയും വേണം.
അങ്ങനെ ഞങ്ങൾ പോകാനൊരുങ്ങി ഇതുവരെയും വടക്കുംനാഥനോടു യാത്ര പറയാതെ എങ്ങോട്ടും ഇറങ്ങിയിട്ടില്ല ഇത്തവണയും പതിവ് തെറ്റിച്ചില്ല . ഞങ്ങൾ വൈകിട്ടോടെ തിരുവനന്തപുരം എത്തി അമ്മാവന്റെ വീട്ടിൽ നിന്നു. കുറച്ചദികം നാളുകൾക്ക് ശേഷമാണ് അമ്മ സഹോദരന്റെ വീട്ടിൽ എത്തുന്നത് അതിനാൽ തന്നെ ഒരു പാട് വിശേഷങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു.ഞാൻ മീറ്റിംഗിന് പോയി വന്നശേഷം ഉച്ചയ്ക്ക് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി. ശേഷം പുറത്ത് നിന്ന് ഭക്ഷണ മൊക്കെ കഴിച്ച് പിറ്റെ ദിവസം കാലത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നേരെ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലേക്ക് പോയി.
യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങിയപ്പോളാണ് ഒരു കാര്യം ഓർത്തത്.... നാളെ ഫെബ്രുവരി 14..... വാലെന്റൈൻസ് ഡേ സ്നേഹിക്കുവാനായി അങ്ങനെ ഒരു ദിവസമുള്ളപ്പോൾ അത് പിന്നെ ആഘോഷിക്കണമല്ലോ! തൃശ്ശൂർക്ക് പോകാതെ നമുക്ക് നേരെ വർക്കല ബീച്ചിലേക്ക് പോയാലോ അമ്മേ??. പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിരുന്നു അമ്മയുടെ മറുപടി.... എന്തിനാ ന്റെ കുട്ട്യേ ഒരു അമാന്തം വണ്ടി നേരെ വർക്കലക്ക് പോട്ടെ. എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾ അപ്പോൾ തന്നെ ഇറങ്ങി. സന്ധ്യയോടുകൂടി ബീച്ചിൽ എത്തി, അസ്തമയ സൂര്യൻ മറഞ്ഞിരുന്നു. ബീച്ചിനു മുൻപിലായി സുഹൃത്ത് ബിജു ചേട്ടന്റെ ഹോട്ടലിൽ മുറി എടുത്തു. ഒന്ന് ഫ്രെഷായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.സ്വദേശികളേക്കാൾ വിദേശികൾ, മൊത്തത്തിൽ അവിടുത്തെ അന്തരീക്ഷം വിദേശത്തെ ഏതോ ബീച്ചിലാണെന്ന് വരെ തോന്നിപ്പോയി. അതിനിടയിൽ ഹോട്ടലിലെ പയ്യൻ പറയുകയാണ് ചേട്ടാ ഗേൾ ഫ്രണ്ട്സുമായി വരുമ്പോൾ താഴെ പോകാമെന്ന്, അപ്പോൾ ഞാൻ ചോദിച്ചു അതെന്താ അമ്മയുമായിട്ട് വന്നാൽ താഴെ പൊയ്ക്കൂടെ, അതല്ല ഗേൾഫ്രണ്ട്സിന്റ കൂടെ കടൽക്കരയിൽ തീയൊക്കെ കത്തിച്ച് കുശലം പറയുന്ന ഫീൽ വേരെ അല്ലെ ചേട്ടാ.... എന്ന് അവൻ, അത് മോൻ ഒരിക്കലെങ്കിലും അമ്മയോടൊപ്പം ഒന്ന് കറങ്ങി കുശലം പറഞ്ഞിരുന്നാൽ മാറിക്കോളുമെന്ന് ഞാൻ.... അവൻ ചിരിച്ചു. അങ്ങനെ രാത്രി വൈകുവോളം ആ കടൽ തീരത്ത് കടൽക്കാറ്റും..... കനൽച്ചൂടേറ്റും.... കുശലം പറഞ്ഞും ഞങ്ങൾ ആസ്വദിച്ച് ഇരുന്നു.
അടുത്ത ദിവസം ഞങ്ങൾ കടലിൽ എത്തി ,കടലിൽ നിറയെ വിദേശ ദമ്പതിമാരും, കമിതാക്കളും, ഫ്രണ്ട്സും ഒക്കെ ഉണ്ട്. ആരും അമ്മയെ കൂട്ടിയിട്ടില്ല...... അവരിൽ നിന്നും വ്യത്യസ്തരായി ഞങ്ങൾ മാത്രം ഞാൻ നേരെ കടലിലേക്ക് ഇറങ്ങി തിരമാലയോട് ചങ്ങാത്തം കൂടി, കരയിലേക്ക് നോക്കുമ്പോൾ അമ്മ മണൽത്തരികളോട് കുശലം പറയുകയാണ്. നേരെ ചെന്ന് അമ്മയുടെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങല്ലേ ചോദിച്ചു. ചെറിയൊരു പേടി ഇണ്ടെന്ന് അമ്മ.... ഒന്നും പേടിക്കണ്ട എന്നെ കൊണ്ടുപോയാലും അമ്മയെ കടലമ്മയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഗീതമ്മ പറയ്യാ, അങ്ങനെ എന്റെ കൈയ്യിൽ നിന്നും നിന്നെ തട്ടിയെടുക്കാൻ കടലമ്മ ഇങ്കിട് വരട്ടെ, ഞങ്ങൾ രണ്ടാളും കടലിൽ തകർത്ത് മറിച്ചു, കുഞ്ഞുനാളിൽ അമ്മ കുളിപ്പിക്കുമ്പോൾ വെള്ളം തെറിപ്പിച്ചും , തുള്ളിച്ചാടുന്നതുമൊക്കെ ഓർത്തു പോയി...... പ്രണയിക്കുവാൻ ഒരിക്കലും പ്രണയിനി തന്നെ വേണ്ടാ, നമ്മളെ പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും, പ്രാണന്റെ പാതിയായി കണ്ട പ്രണയിനി ചിലപ്പോൾ നമ്മളെ ഉപേക്ഷിച്ചേക്കാം പക്ഷെ പ്രാണനായ അമ്മ ഒരിക്കലും നമ്മെ വിട്ടുകളയില്ല. നമ്മുടെ അമ്മക്ക് വേണ്ടി നമ്മൾ എന്തൊക്കെ ചെയ്താലും പകരമാവില്ല നമുക്ക് വേണ്ടി അതേപോലെ വേദന സഹിച്ചതാണ് 'അമ്മ .'അമ്മയുമായി ഇതേപോലെയൊക്കെ പോകുമ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ച് തന്നെ അറിയണം. ഞാനും അമ്മയും വാലെന്റൈൻസ് ഡേ അടിച്ചുപൊളിച്ചിട്ട് നേരെ തൃശ്ശൂർക്ക് തിരിച്ചു. പോകുന്ന പോക്കിൽ ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന എഴുന്നള്ളത്തും കണ്ട് മനസ്സ് നിറഞ്ഞു.
യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങിയപ്പോളാണ് ഒരു കാര്യം ഓർത്തത്.... നാളെ ഫെബ്രുവരി 14..... വാലെന്റൈൻസ് ഡേ സ്നേഹിക്കുവാനായി അങ്ങനെ ഒരു ദിവസമുള്ളപ്പോൾ അത് പിന്നെ ആഘോഷിക്കണമല്ലോ! തൃശ്ശൂർക്ക് പോകാതെ നമുക്ക് നേരെ വർക്കല ബീച്ചിലേക്ക് പോയാലോ അമ്മേ??. പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിരുന്നു അമ്മയുടെ മറുപടി.... എന്തിനാ ന്റെ കുട്ട്യേ ഒരു അമാന്തം വണ്ടി നേരെ വർക്കലക്ക് പോട്ടെ. എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾ അപ്പോൾ തന്നെ ഇറങ്ങി. സന്ധ്യയോടുകൂടി ബീച്ചിൽ എത്തി, അസ്തമയ സൂര്യൻ മറഞ്ഞിരുന്നു. ബീച്ചിനു മുൻപിലായി സുഹൃത്ത് ബിജു ചേട്ടന്റെ ഹോട്ടലിൽ മുറി എടുത്തു. ഒന്ന് ഫ്രെഷായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.സ്വദേശികളേക്കാൾ വിദേശികൾ, മൊത്തത്തിൽ അവിടുത്തെ അന്തരീക്ഷം വിദേശത്തെ ഏതോ ബീച്ചിലാണെന്ന് വരെ തോന്നിപ്പോയി. അതിനിടയിൽ ഹോട്ടലിലെ പയ്യൻ പറയുകയാണ് ചേട്ടാ ഗേൾ ഫ്രണ്ട്സുമായി വരുമ്പോൾ താഴെ പോകാമെന്ന്, അപ്പോൾ ഞാൻ ചോദിച്ചു അതെന്താ അമ്മയുമായിട്ട് വന്നാൽ താഴെ പൊയ്ക്കൂടെ, അതല്ല ഗേൾഫ്രണ്ട്സിന്റ കൂടെ കടൽക്കരയിൽ തീയൊക്കെ കത്തിച്ച് കുശലം പറയുന്ന ഫീൽ വേരെ അല്ലെ ചേട്ടാ.... എന്ന് അവൻ, അത് മോൻ ഒരിക്കലെങ്കിലും അമ്മയോടൊപ്പം ഒന്ന് കറങ്ങി കുശലം പറഞ്ഞിരുന്നാൽ മാറിക്കോളുമെന്ന് ഞാൻ.... അവൻ ചിരിച്ചു. അങ്ങനെ രാത്രി വൈകുവോളം ആ കടൽ തീരത്ത് കടൽക്കാറ്റും..... കനൽച്ചൂടേറ്റും.... കുശലം പറഞ്ഞും ഞങ്ങൾ ആസ്വദിച്ച് ഇരുന്നു.
അടുത്ത ദിവസം ഞങ്ങൾ കടലിൽ എത്തി ,കടലിൽ നിറയെ വിദേശ ദമ്പതിമാരും, കമിതാക്കളും, ഫ്രണ്ട്സും ഒക്കെ ഉണ്ട്. ആരും അമ്മയെ കൂട്ടിയിട്ടില്ല...... അവരിൽ നിന്നും വ്യത്യസ്തരായി ഞങ്ങൾ മാത്രം ഞാൻ നേരെ കടലിലേക്ക് ഇറങ്ങി തിരമാലയോട് ചങ്ങാത്തം കൂടി, കരയിലേക്ക് നോക്കുമ്പോൾ അമ്മ മണൽത്തരികളോട് കുശലം പറയുകയാണ്. നേരെ ചെന്ന് അമ്മയുടെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങല്ലേ ചോദിച്ചു. ചെറിയൊരു പേടി ഇണ്ടെന്ന് അമ്മ.... ഒന്നും പേടിക്കണ്ട എന്നെ കൊണ്ടുപോയാലും അമ്മയെ കടലമ്മയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഗീതമ്മ പറയ്യാ, അങ്ങനെ എന്റെ കൈയ്യിൽ നിന്നും നിന്നെ തട്ടിയെടുക്കാൻ കടലമ്മ ഇങ്കിട് വരട്ടെ, ഞങ്ങൾ രണ്ടാളും കടലിൽ തകർത്ത് മറിച്ചു, കുഞ്ഞുനാളിൽ അമ്മ കുളിപ്പിക്കുമ്പോൾ വെള്ളം തെറിപ്പിച്ചും , തുള്ളിച്ചാടുന്നതുമൊക്കെ ഓർത്തു പോയി...... പ്രണയിക്കുവാൻ ഒരിക്കലും പ്രണയിനി തന്നെ വേണ്ടാ, നമ്മളെ പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും, പ്രാണന്റെ പാതിയായി കണ്ട പ്രണയിനി ചിലപ്പോൾ നമ്മളെ ഉപേക്ഷിച്ചേക്കാം പക്ഷെ പ്രാണനായ അമ്മ ഒരിക്കലും നമ്മെ വിട്ടുകളയില്ല. നമ്മുടെ അമ്മക്ക് വേണ്ടി നമ്മൾ എന്തൊക്കെ ചെയ്താലും പകരമാവില്ല നമുക്ക് വേണ്ടി അതേപോലെ വേദന സഹിച്ചതാണ് 'അമ്മ .'അമ്മയുമായി ഇതേപോലെയൊക്കെ പോകുമ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ച് തന്നെ അറിയണം. ഞാനും അമ്മയും വാലെന്റൈൻസ് ഡേ അടിച്ചുപൊളിച്ചിട്ട് നേരെ തൃശ്ശൂർക്ക് തിരിച്ചു. പോകുന്ന പോക്കിൽ ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന എഴുന്നള്ളത്തും കണ്ട് മനസ്സ് നിറഞ്ഞു.
Leave a Comment