അടുക്കളയിലെ കറിക്കത്തി കൊണ്ട് ഒറ്റയ്ക്ക് വയറു കീറി കുഞ്ഞിനെയെടുത്ത ഒരു'അമ്മ..! !
മെക്സിക്കോയിലെ ഓക്സക്ക എന്ന ഗ്രാമത്തിലെ ഇനസ് റമീരസ് പേരെ (Ines Ramirez Perez) എന്ന സ്ത്രീ ഇന്റർനാഷണൽ സെലിബ്രിറ്റി ആയി മാറിയത് 2000 ൽ ആയിരുന്നു അതും സ്വയം സിസേറിയൻ ചെയ്തതിലൂടെ.വൈദ്യ ശാസ്ത്രത്തെപ്പറ്റിയോ ശരീരശാസ്ത്രത്തെപ്പറ്റിയോ ഒരു അറിവും ഇല്ലാത്ത ഒരു ഗ്രാമീണ സ്ത്രീ അടുക്കളയിലെ കത്തി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ കുറച്ചൊന്നുമല്ല ലോകത്തെ ഞെട്ടിച്ചത്. 40 വയസായിരുന്നു രമിറസിന്. ഏഴ് കുട്ടികൾ ഉണ്ടായിരുന്നു.
ഏഴാമത്തെ മാസമായിരുന്നു രമിറസിന്. പക്ഷെ മാർച്ച് 5 രാത്രി പ്രസവവേദന തുടങ്ങി.അർദ്ധരാത്രിയോടയാണ് വേദന അസഹനീയമായത്. ടെലിഫോൺ സൗകര്യങ്ങളോ വൈദുതിയോ ഇല്ലാതിരുന്ന ഒരു ഗ്രാമമായിരുന്നു ഓക്സക്ക അതുകൊണ്ടുതന്നെ സ്ഥലത്തില്ലാതിരുന്ന ഭർത്താവിനെ വിളിക്കുവാനോ, വൈദ്യ സഹായം തേടാനോ കഴിഞ്ഞില്ല.തന്റെ എട്ടാമത്തെ കുട്ടി ഇതുപോലെ ഏഴാം മാസം മരിച്ചിരുന്നു,വെള്ളം ലീക് ആയി പോയതിനെത്തുടർന്ന് സിസേറിയൻ വേണമെന്ന് വരികയും അസൗകര്യം മൂലം കുഞ്ഞു മരിക്കുകയുമായിരുന്നു. തുടർന്നു സാധാരണ പ്രസവം സാധ്യമല്ലായിരുന്നു.ഇനി അടുത്തുള്ള ക്ലിനിക്കിലേക്ക് പോകണമെങ്കിൽ 80 km ഉണ്ട് അത് സാധിക്കില്ല.അടുത്ത കുഞ്ഞിനേയും മരണത്തിനു വിട്ടുകൊടുക്കാൻ ആ 'അമ്മ തയ്യാറല്ലായിരുന്നു.അങ്ങനെയാണ് സ്വയമായി സിസേറിയൻ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.
ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തെ കുറിച്ച് പിന്നീട് ഒരു പത്രലേഖകനോട് രമിറസ് ഇങ്ങനെ പറഞ്ഞു." എനിക്കു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു എന്റെ വേദന.എന്റെ കുഞ്ഞു മരിക്കുകയാ ണെങ്കിൽ ഞാനും കൂടെ മരിക്കും എന്നു തന്നെ തീർച്ചപ്പെടുത്തി. പക്ഷെ കുഞ്ഞു വളരുകയാണെങ്കിൽ അവൻ വളരുന്നതു കാണാൻ ഞാൻ ഒപ്പമുണ്ടാകും എന്നു ഞാൻ വിചാരിച്ചു.
സിസേറിയനെക്കുറിച്ച് രമിറസിന് ഒരു അറിവും ഇല്ലായിരുന്നു. വേദന അറിയാതിരിക്കാൻ വെള്ളം ശകലം പോലും ചേർക്കാതെ മൂന്നു ഗ്ലാസ് മദ്യം കുടിച്ചു.എന്നിട്ട് അടുക്കളയിൽ മരപ്പിടിയുള്ള ഒരു കറിക്കത്തി ഉണ്ടായിരുന്നു 15 സെന്റിമീറ്റർ വരും നീളം,അതുകൊണ്ട് വയറുകീറാനുള്ള ശ്രമങ്ങൾ തുടങ്ങി.പൊക്കിളിന്റെ വലതു സൈഡിൽ നിന്നും താഴോട്ട് മുറിവുണ്ടാക്കി.ശക്തിയായി വയറ്റിലേക്കു കത്തി ആഴ്ത്തി ഇറക്കി . പതിനേഴ് സെന്റിമീറ്റർ ഉണ്ടായിരുന്ന ആ മുറിവിന്റെ വേദനയിൽ രമിറസ് ഉറക്കെ കരഞ്ഞു.പക്ഷെ മാതൃത്വം അവളുടെ വേദന ഒന്നുമല്ലാതാക്കി.
ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം ഗർഭപാത്രവും കീറി കുഞ്ഞിനെ കാലിൽ പിടിച്ചു പുറത്തെടുത്തു.ആൺകുട്ടിയായിരുന്നു അത്. പുറത്തെടുത്തയുടനെ അവൻ ശ്വാസമെടുക്കുകയും കരയുകയും ചെയ്തപ്പോൾ റമീരസിന് ആശ്വാസമായി. ഒരു കത്രിക കൊണ്ട് പൊക്കിൾ കൊടി വേർപെടുത്തി.അതുകഴിഞ്ഞു തന്റെ ആന്തരിക അവയവങ്ങൾ ഓരോന്നായി അകത്തേക്കു തന്നെ തള്ളി വച്ചു. മൂത്ത മകൻ എട്ടു വയസ്സുള്ള ബെനീറ്റോയോട് (Benito) ടൗണിൽ ചെന്ന് ഒരു നഴ്സിനെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു കൊണ്ട് അവർ അബോധാവസ്ഥയിലേക്ക് മറഞ്ഞു. ബോധം തിരിച്ചു കിട്ടിയപ്പോൾ കയ്യിൽ കിട്ടിയ ഒരു സ്വെറ്റർ കൊണ്ടു മുറിവ് വരിഞ്ഞു കെട്ടി.
കുറെ മണിക്കൂറുകൾ കഴിഞ്ഞാണ് നഴ്സും ഒരു സഹായിയെ പുരുഷനും അവിടേക്ക് എത്തുന്നത്. അമ്മയും കുഞ്ഞും സുഖമായി കിടക്കുന്നതാണു അപ്പോൾ കണ്ടത്. വീട്ടിലെ തന്നെ സൂചിയും നൂലും ഉപയോഗിച്ചു അദ്ദേഹം അവളുടെ മുറിവുകൾ തുന്നി കെട്ടി.അമ്മയെയും കുഞ്ഞിനെയും ഒരു വൈക്കോൽ കിടക്കയിൽ കിടത്തി മിനി ബസിൽ അടുത്തുള്ള ഒരു ക്ലിനിക്കിലേക്കു യാത്രയായി. ക്ലിനിക്കിലെത്താൻ രണ്ട മണിക്കൂർ യാത്ര വേണ്ടിവന്നു. അവിടെയുള്ള നേഴ്സ് രമിറസിനെ സാൻ പെത്രോയിലുള്ള (San Pedro) ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു. ടാർ ചെയ്യാത്ത റോഡിലൂടെ ആയിരുന്നു യാത്ര മണിക്കൂറുകൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു .രമിറസ് കുടിച്ച മദ്യത്തിന്റെ ലഹരി കുറഞ്ഞുവരുംതോറും വേദന കൊണ്ട് രമിറസ് പുളഞ്ഞു.
അങ്ങനെ സാൻ പെത്രോ ഹോസ്പിറ്റലിൽ എത്തി പ്രസവത്തിനു 16 മണിക്കൂർ കഴിഞ്ഞപ്പോൾ സർജറി ചെയ്തു.അവളുടെ അന്തരാവയവങ്ങൾക്കു കുഴപ്പമൊന്നും ഇല്ലായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം രമിറസ് ഡിസ്ചാർജ് ആയി.അപ്പോളും തിരിച്ചു പോയത് ഒരു ബസ്സിൽ ആയിരുന്നു.12 മണിക്കൂർ കൊണ്ടാണ് മലകളും കുന്നുകളും കറങ്ങി തിരിഞ്ഞു ബസ് അവളുടെ ഗ്രാമത്തിലെത്തിയത്.ബസ് ഇറങ്ങിയ ശേഷം വീണ്ടും ഒരു ഒന്നര മണിക്കൂർ നടക്കേണ്ടി വന്നു അതും കുഞ്ഞിനെ ചുമലിൽ കെട്ടിവെച്ചുകൊണ്ട് .ലോകത്തിലെ ആദ്യത്തേതും അവസാനത്തേതുമായ സ്വയം സിസേറിയൻ നടത്തിയ അമ്മയും മകൻ ഒലാന്റോയും (orlando) ഇന്നും സസന്തോഷം ജീവിക്കുന്നു.
lവേഗത്തിൽ എങ്ങനെ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാം..
ഏഴാമത്തെ മാസമായിരുന്നു രമിറസിന്. പക്ഷെ മാർച്ച് 5 രാത്രി പ്രസവവേദന തുടങ്ങി.അർദ്ധരാത്രിയോടയാണ് വേദന അസഹനീയമായത്. ടെലിഫോൺ സൗകര്യങ്ങളോ വൈദുതിയോ ഇല്ലാതിരുന്ന ഒരു ഗ്രാമമായിരുന്നു ഓക്സക്ക അതുകൊണ്ടുതന്നെ സ്ഥലത്തില്ലാതിരുന്ന ഭർത്താവിനെ വിളിക്കുവാനോ, വൈദ്യ സഹായം തേടാനോ കഴിഞ്ഞില്ല.തന്റെ എട്ടാമത്തെ കുട്ടി ഇതുപോലെ ഏഴാം മാസം മരിച്ചിരുന്നു,വെള്ളം ലീക് ആയി പോയതിനെത്തുടർന്ന് സിസേറിയൻ വേണമെന്ന് വരികയും അസൗകര്യം മൂലം കുഞ്ഞു മരിക്കുകയുമായിരുന്നു. തുടർന്നു സാധാരണ പ്രസവം സാധ്യമല്ലായിരുന്നു.ഇനി അടുത്തുള്ള ക്ലിനിക്കിലേക്ക് പോകണമെങ്കിൽ 80 km ഉണ്ട് അത് സാധിക്കില്ല.അടുത്ത കുഞ്ഞിനേയും മരണത്തിനു വിട്ടുകൊടുക്കാൻ ആ 'അമ്മ തയ്യാറല്ലായിരുന്നു.അങ്ങനെയാണ് സ്വയമായി സിസേറിയൻ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.
സിസേറിയനെക്കുറിച്ച് രമിറസിന് ഒരു അറിവും ഇല്ലായിരുന്നു. വേദന അറിയാതിരിക്കാൻ വെള്ളം ശകലം പോലും ചേർക്കാതെ മൂന്നു ഗ്ലാസ് മദ്യം കുടിച്ചു.എന്നിട്ട് അടുക്കളയിൽ മരപ്പിടിയുള്ള ഒരു കറിക്കത്തി ഉണ്ടായിരുന്നു 15 സെന്റിമീറ്റർ വരും നീളം,അതുകൊണ്ട് വയറുകീറാനുള്ള ശ്രമങ്ങൾ തുടങ്ങി.പൊക്കിളിന്റെ വലതു സൈഡിൽ നിന്നും താഴോട്ട് മുറിവുണ്ടാക്കി.ശക്തിയായി വയറ്റിലേക്കു കത്തി ആഴ്ത്തി ഇറക്കി . പതിനേഴ് സെന്റിമീറ്റർ ഉണ്ടായിരുന്ന ആ മുറിവിന്റെ വേദനയിൽ രമിറസ് ഉറക്കെ കരഞ്ഞു.പക്ഷെ മാതൃത്വം അവളുടെ വേദന ഒന്നുമല്ലാതാക്കി.
ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം ഗർഭപാത്രവും കീറി കുഞ്ഞിനെ കാലിൽ പിടിച്ചു പുറത്തെടുത്തു.ആൺകുട്ടിയായിരുന്നു അത്. പുറത്തെടുത്തയുടനെ അവൻ ശ്വാസമെടുക്കുകയും കരയുകയും ചെയ്തപ്പോൾ റമീരസിന് ആശ്വാസമായി. ഒരു കത്രിക കൊണ്ട് പൊക്കിൾ കൊടി വേർപെടുത്തി.അതുകഴിഞ്ഞു തന്റെ ആന്തരിക അവയവങ്ങൾ ഓരോന്നായി അകത്തേക്കു തന്നെ തള്ളി വച്ചു. മൂത്ത മകൻ എട്ടു വയസ്സുള്ള ബെനീറ്റോയോട് (Benito) ടൗണിൽ ചെന്ന് ഒരു നഴ്സിനെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു കൊണ്ട് അവർ അബോധാവസ്ഥയിലേക്ക് മറഞ്ഞു. ബോധം തിരിച്ചു കിട്ടിയപ്പോൾ കയ്യിൽ കിട്ടിയ ഒരു സ്വെറ്റർ കൊണ്ടു മുറിവ് വരിഞ്ഞു കെട്ടി.
കുറെ മണിക്കൂറുകൾ കഴിഞ്ഞാണ് നഴ്സും ഒരു സഹായിയെ പുരുഷനും അവിടേക്ക് എത്തുന്നത്. അമ്മയും കുഞ്ഞും സുഖമായി കിടക്കുന്നതാണു അപ്പോൾ കണ്ടത്. വീട്ടിലെ തന്നെ സൂചിയും നൂലും ഉപയോഗിച്ചു അദ്ദേഹം അവളുടെ മുറിവുകൾ തുന്നി കെട്ടി.അമ്മയെയും കുഞ്ഞിനെയും ഒരു വൈക്കോൽ കിടക്കയിൽ കിടത്തി മിനി ബസിൽ അടുത്തുള്ള ഒരു ക്ലിനിക്കിലേക്കു യാത്രയായി. ക്ലിനിക്കിലെത്താൻ രണ്ട മണിക്കൂർ യാത്ര വേണ്ടിവന്നു. അവിടെയുള്ള നേഴ്സ് രമിറസിനെ സാൻ പെത്രോയിലുള്ള (San Pedro) ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു. ടാർ ചെയ്യാത്ത റോഡിലൂടെ ആയിരുന്നു യാത്ര മണിക്കൂറുകൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു .രമിറസ് കുടിച്ച മദ്യത്തിന്റെ ലഹരി കുറഞ്ഞുവരുംതോറും വേദന കൊണ്ട് രമിറസ് പുളഞ്ഞു.
അങ്ങനെ സാൻ പെത്രോ ഹോസ്പിറ്റലിൽ എത്തി പ്രസവത്തിനു 16 മണിക്കൂർ കഴിഞ്ഞപ്പോൾ സർജറി ചെയ്തു.അവളുടെ അന്തരാവയവങ്ങൾക്കു കുഴപ്പമൊന്നും ഇല്ലായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം രമിറസ് ഡിസ്ചാർജ് ആയി.അപ്പോളും തിരിച്ചു പോയത് ഒരു ബസ്സിൽ ആയിരുന്നു.12 മണിക്കൂർ കൊണ്ടാണ് മലകളും കുന്നുകളും കറങ്ങി തിരിഞ്ഞു ബസ് അവളുടെ ഗ്രാമത്തിലെത്തിയത്.ബസ് ഇറങ്ങിയ ശേഷം വീണ്ടും ഒരു ഒന്നര മണിക്കൂർ നടക്കേണ്ടി വന്നു അതും കുഞ്ഞിനെ ചുമലിൽ കെട്ടിവെച്ചുകൊണ്ട് .ലോകത്തിലെ ആദ്യത്തേതും അവസാനത്തേതുമായ സ്വയം സിസേറിയൻ നടത്തിയ അമ്മയും മകൻ ഒലാന്റോയും (orlando) ഇന്നും സസന്തോഷം ജീവിക്കുന്നു.
lവേഗത്തിൽ എങ്ങനെ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാം..
Leave a Comment